Worked on money from the Chinese Embassy; FCRA license of Rajiv Gandhi Foundation has been canceled by the central government
ദില്ലി : രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആർ ഐ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ചൈനീസ് എംബിസിയിൽ പണം സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സോണിയാ ഗാന്ധി ചെയർപേഴ്സണായ ഫൗണ്ടേഷന്റെ വിദേശ സംഭാവന സ്വീകരണ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദ്ദാക്കിയത്.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മുൻ കേന്ദ്ര മന്ത്രി പി ചിദംബരം , ധനകാര്യ വിദഗ്ധൻ മോൺടെക് സിംഗ് അലുവാലിയ, മാദ്ധ്യമ പ്രവർത്തനായ സുമൻ ദുബൈ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ അംഗങ്ങളാണ്. 1991 ഒക്ടോബറിലാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്.
2005-2007 കാലഘട്ടത്തിലാണ് ചൈനീസ് എംബസിയിൽ നിന്ന് സംഭാവനയായി 1.75 കോടിരൂപ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കൈപ്പറ്റിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന് 1000 കോടി രൂപ ലഭിച്ചതായി ആഭ്യന്തരമന്ത്രി ആരോപിച്ചു. ഇന്ത്യ ചൈന ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനായാണ് ഈ പണം ഉപയോഗിച്ചതെന്ന് ഫൗണ്ടേഷൻ പറഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഫൗണ്ടേഷൻ ചൈനയുടെ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി രംഗത്തെത്തിയിരുന്നു. കാലങ്ങളായി ചൈനയ്‌ക്ക് എല്ലാ സഹായവും നൽകിവന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് രാഷ്‌ട്രീയ നേതൃത്വം വഴിവിട്ട സഹായങ്ങൾ സ്വീകരിച്ചെന്ന് അമിത് ഷാ തുറന്നടിച്ചു. ചൈനീസ് എംബസിയിൽ നിന്നും ഇസ്ലാമിക ഭീകര നേതാവ് സാക്കീർ നായിക്കിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ പണം സ്വീകരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യുഎസ്‌സിഐആർഎഫ് തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…
കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…