court -order
തൃശൂർ: മുല്ലശേരി മാനിനക്കുന്നിൽ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും വധിച്ചു. മുല്ലശേരി വാഴപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണനെ (62) ആണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
വാഴപ്പുള്ളി വീട്ടിൽ അയ്യപ്പകുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെ (85) ആണ് ഉണ്ണികൃഷ്ണൻ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന ടിന്നർ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയുത്. 2020 മാർച്ച് 11നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ വള്ളിയമ്മു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണപ്പെട്ടത്.
അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. തീ കൊളുത്തുന്നതിന് ആറു മാസം മുൻപ് അമ്മയുടെ വായിലേക്ക് വലിയ ടോർച്ച് ബലമായി കുത്തിക്കയറ്റി ഉപദ്രവിച്ചതിന് ഉണ്ണികൃഷ്ണനെതിരെ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജയിലിലായ ഉണ്ണികൃഷ്ണനെ വള്ളിയമ്മു തന്നെയാണ് ജാമ്യത്തിലിറക്കിയിരുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…
മലപ്പുറത്ത് സിപിഐ പിരിച്ചുവിട്ടത് നിങ്ങൾ അറിഞ്ഞോ നാട്ടുകാരെ ? വൈറലായ വീഡിയോ ഇതാ... |CPM| #cpm #pinarayivijayan #viralvideo
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അദ്ധ്യാപകനായ രമേശന്‍…
ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച (2024 ജൂലൈ 6) നടക്കും. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ…
രണ്ടും കല്പിച്ച് ബിജെപി ; കേരളം അടുത്ത ത്രിപുരയാകാൻ ഇനി കുറച്ചു നാളുകൾ മാത്രം
മേയറെ ബലിയാടാക്കി പിണറായിയും കൂട്ടരും രക്ഷപ്പെടുന്നുവോ?