Saturday, July 6, 2024
spot_img

പോപ്പുലർ ഫ്രണ്ട് അണിയറയിൽ ഒരുക്കിയിരുന്നത് 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ഗൂഢ നീക്കങ്ങൾ ! പാലക്കാട് ശ്രീനിവാസൻ കൊലപാതകവും അജണ്ടയുടെ ഭാഗം ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ റിപ്പോർട്ട്

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ദൗത്യത്തിലായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. 2022 ലെ പാലക്കാട് ശ്രീനിവാസൻ കൊലപാതകം പിഎഫ്ഐയുടെ ‘ഇന്ത്യ 2047’ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. കേസിലെ പ്രതികളായ പിഎഫ്ഐ/എസ്ഡിപിഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയെ എതിർത്ത് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. കേസിലെ 15-ാം പ്രതി മുഹമ്മദ് മുബാറക്കിൻ്റെ ഫോണിൽ നിന്ന് ദൗത്യത്തെക്കുറിച്ച് സംസാരിക്കുന്ന വോയ്‌സ് ക്ലിപ്പ് എൻഐഎ കണ്ടെടുത്തിട്ടുണ്ട്.

പിഎഫ്ഐയുടെ വിദ്യാഭ്യാസ വിഭാഗത്തിൻ്റെ ദേശീയ ചുമതലയുള്ള രണ്ടാം പ്രതി അഷ്‌റഫ് എസ് എന്ന കരമന അഷ്‌റഫ് മൗലവി ഉൾപ്പെടെയുള്ളവർ യുവാക്കളെ തീവ്രവാദ സംഘടനയായ ഐസിസ് /ദാഇഷിൽ ചേരാൻ പ്രോത്സാഹിപ്പിച്ചതായി എൻഐഎ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മറ്റ് മത- സമുദായ നേതാക്കളുടെയും സംഘടനകളിലെ അംഗങ്ങളുടെയും വിശദാംശങ്ങൾ ഇവർ ശേഖരിക്കുകയും ചെയ്തു.

പിഎഫ്ഐ കേഡർക്ക് തിരുവനന്തപുരം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റിലെ ഓഫീസുകളിലും ആലുവയിലെ പെരിയാർവാലി ട്രസ്റ്റിലും വിവിധ അവസരങ്ങളിൽ ആയുധപരിശീലനം നടത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്‌തതും ഭീകരപ്രവർത്തനങ്ങൾക്കായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സംഭരിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ. ഹിന്ദുക്കൾ “കുഫ്‌റുകൾ” ആണെന്ന് വിശേഷിപ്പിക്കുന്ന രേഖകളും ഇന്ത്യയിലെ ഇസ്ലാമിക ഭരണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളും എൻഐഎ പിടിച്ചെടുത്തു.

Related Articles

Latest Articles