തിരുവനന്തപുരം: ഉന്നാവിൽ പീഠനക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് മുൻ ഡിജിപി ടി പി. സെൻകുമാർ. ഇത്തരം സംഭവങ്ങളിൽ കേരളം പുലർത്തുന്ന ഇരട്ടത്താപ്പിനെയും സെൻകുമാർ നിശിതമായി വിമർശിച്ചു. തൻ്റെ ഫേസ്ബുക്കിലൂടെയാണ് സെൻകുമാറിന്‍റെ പരാമർശം.
കേരളത്തിൽ ശുഹൈബിന്‍റെ കൊലക്കേസ് സിബിഐ ക്കു വിടുന്നതിനെതിരെ സർക്കാർ 63 ലക്ഷം രൂപയിലധികം പ്രതികൾക്ക് വേണ്ടി ചിലവാക്കി. എന്നാൽ യോഗി ആദിത്യനാഥ് ആരും ആവശ്യപ്പെടുന്നതിനു മുൻപ് സിബിഐ ക്ക് കേസ് കൈമാറി. ഇത്
സ്വന്തം പാര്‍ട്ടിക്കാരനായാലും ക്രൂര പ്രവർത്തികൾ നിയമത്തിനും നീതിക്കും അതീതനല്ല എന്നു കാണിക്കുന്നു.- സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.