ശ്രീനഗർ: സുരക്ഷാ സേനയുമായുള്ള(Security Forces) ഏറ്റുമുട്ടലിൽ ഒരു ഭീകരൻ(Terrorist) കൊല്ലപ്പെട്ടു. ജമ്മു കാശ്മീർ ഷോപ്പിയാനിലെ രാഖാമ ഗ്രാമത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്തിനു പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് വക്താവ് (Police) പറയുന്നത് ഇങ്ങനെ.. ‘കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തത് ചെറുത്തു നിന്ന ഭീകരനെ പ്രതിരോധിക്കുന്നതിനിടയിൽ തിരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നുവെന്നും ഇതിനെത്തുടർന്ന് ഒരു തീവ്രവാദി ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്; ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും എന്നുമാണ്.
കഴിഞ്ഞ മാസം 23ന് ഷോപ്പിയാന്‍ സെയ്നപോറ ഏരിയയിലെ കശ്വ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് ഷോപ്പിയാനില്‍ സുരക്ഷാസേന നടത്തിയ മറ്റൊരു ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. കൂടാതെ, ഷോപ്പിയാനിലെ റാവല്‍പോറ വില്ലേജില്‍ നടത്തിയ തിരച്ചിലില്‍ ജെയ്ഷെ മുഹമ്മദ് കമാന്റർ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.