ശ്രീനഗര്‍ : ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ അഞ്ചിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജന്‍സി. ജൂൺ ഒമ്പതിന് നടന്ന റെയ്‌സി ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനയില്‍ ഭീകരരുമായി ബന്ധപ്പെട്ട പല വസ്തുക്കളും പിടിച്ചെടുത്തുവെന്നാണ് വിവരം.ഭീകരാക്രമണ ഗൂഢാലോചനയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി ഇവ പരിശോധിച്ചു വരികയാണ്. മേഖലയില്‍ നിന്ന് ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നല്‍കിയിരുന്ന ഹകാം ഖാന്‍ എന്നയാളെ ഇക്കഴിഞ്ഞ 19-ന് ജമ്മുകശ്മിര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരർക്ക് സുരക്ഷിതയിടവും ഭക്ഷണം ഉള്‍പ്പെടെയുള്ളവയും ഹകാം സൗകര്യപ്പെടുത്തി നൽകിയിരുന്നുവെന്നാണ് വിവരം.
ജൂണ്‍ ഒന്‍പതിന് കത്രയിലേക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസിന് നേര്‍ക്ക് ഭീകരർ വെടിയുതിര്‍ത്തതിനെത്തുടർന്ന് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ്, ദില്ലി , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു തീർത്ഥാടകർ. ശിവ് ഖോരി ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയിലായിരുന്നു തീർത്ഥാടക സംഘം.
മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറംഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…
മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…
സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam
ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…
മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…