തിരുവനന്തപുരം: പെൻഷൻ നൽകാൻ പോലും പണമില്ലന്ന് പറയുന്ന സംസ്ഥാനസർക്കാർ രാഷ്ട്രീയ കൊലപാതകക്കേസുകളിൽ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ എത്തിച്ചതിന് മാത്രം ചെലവാക്കിയത് 2.86 കോടി രൂപ. പെരിയ കേസ്, ഷുഹൈബ് വധക്കേസ് ഉൾപ്പെടെ മൂന്നുകേസുകൾക്ക് പുറത്തുനിന്നുള്ള അഭിഭാഷകർ സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായതിനാണ് ഇത്രയും തുക ചെലവാക്കിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ ഇതുവരെ വിവിധ കേസുകളിൽ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ ഹൈക്കോടതിയിൽ എത്തിച്ചതിന് 12.14 കോടിരൂപ ചെലവിട്ടു. 2019-ലെ പെരിയ കൊലപാതകക്കേസിൽ പ്രമുഖ അഭിഭാഷകരായ മനീന്ദർ സിങ്, പ്രഭാസ് ബജാജ്, രഞ്ജിത് കുമാർ എന്നിവരാണ് സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. 2018-ലെ ഷുഹൈബ് വധക്കേസിൽ വിജയ് ഹൻസാരിയ, അമരീന്ദ്ര ശരൺ, ഹരിൻ പി. റാവേൽ എന്നിവരാണ് അഭിഭാഷകർ.
2016-ൽ എൽ.ഡി.എഫ്. സർക്കാർ അധിരകാരത്തിൽവന്നശേഷം കണ്ണൂരിൽ ആർ.എസ്.എസ്. പ്രവർത്തകർ കൊല്ലപ്പെട്ട സംഭവങ്ങളിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് വാദിക്കാനായി ഹരിൻ പി. റാവേലാണ് സർക്കാരിനുവേണ്ടി ഹാജരായത്. ഈ മൂന്നു കേസുകൾക്കുമാത്രമായി അഭിഭാഷകരെ കൊണ്ടുവരാൻ 2,72,40,000 രൂപ ചെലവാക്കി. കൂടാതെ ഇവരുടെ യാത്രയ്ക്കും താമസത്തിനുമായി 13,67,172 രൂപയും ചെലവാക്കി.
സൂറത്ത്∙ ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണ് .15 പേർക്ക് പരുക്ക് . സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം…
കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട്…
ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സജി ചെറിയാന് സദസിൽ നിന്നും കൂവൽ. മന്ത്രി രോഷം കൊണ്ടപ്പോൾ സംഘാടകർ കൂവിയ ആളെ…
വിമർശിക്കാനും പ്രതികരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് KUWJ യെ ഓർമിപ്പിച്ച് കെ സുരേന്ദ്രൻ