പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ ഹർജിക്കാരൻ ആർ.എസ്.ശശികുമാറിന്റെ പുനഃപരിശോധനാ ഹർജി ലോകായുക്ത ഇന്ന് തള്ളി. പുനഃപരിശോധനാ ഹർജി നിലനിൽക്കുന്നതല്ലെന്നും വാദങ്ങൾ അടിസ്ഥാനമില്ലാത്തതും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി. പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല തങ്ങളെന്നും വിമർശനങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത പറഞ്ഞു. കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് ശേഷം 2.30ന് ഫുൾബെഞ്ച് പരിഗണിക്കും.
നിയമസാധുത നേരത്തെ പരിഗണിച്ചതാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചപ്പോൾ അത് അറിയാമെന്നാണ് ലോകായുക്ത മറുപടി പറഞ്ഞത്. 2018ൽ ഭിന്നവിധി ഉണ്ടായപ്പോൾ എതിർക്കാതെ ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹർജിക്കാരനോട് ലോകായുക്ത ചോദിച്ചു. ഹർജി ഫുൾബെഞ്ചിന് വിട്ടത് ചട്ടപ്രകാരമാണെന്നും അവിടെ വിശദമായി വാദം കേൾക്കുമെന്നും പറഞ്ഞ ലോകായുക്ത മൂന്നാമത്തെ ജഡ്ജിക്കൊപ്പം കേൾക്കുമ്പോൾ തന്റെ ഇപ്പോഴത്തെ നിലപാട് മാറാമല്ലോയെന്നും ചോദിച്ചു.
തൃശ്ശൂര്‍ : കഴിഞ്ഞ മാസം 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന്…
മാന്നാറിലെ ശ്രീകല കൊലക്കേസിൽ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ…
പത്തനംതിട്ട : സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണത്തിൽ നടപടി. സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല…
മാന്നാറിലെ ശ്രീകല കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന നിർണായക സാക്ഷി മൊഴി…