മുംബൈ: ഭാര്യയുടെ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. മുംബൈ വിലേ പാര്‍ലേ ഈസ്റ്റിലാണ് ദാരുണസംഭവം. തലയില്‍ ടൈല്‍ ഉപയോഗിച്ച് അടിച്ചതിന് ശേഷം കത്തികൊണ്ട് കുത്തി.
പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ക്രൂരമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചൊവ്വാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
മാലപൊട്ടിക്കല്‍ കേസില്‍ ജയിലിലായ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങുന്നത്.ജയിലില്‍ നിന്നിറങ്ങി ഭാര്യ അന്വേഷിച്ചപ്പോള്‍ അവര്‍ മറ്റൊരു വിവാഹം കഴിച്ച് ഗര്‍ഭിണിയാണെന്നറിഞ്ഞു. ഭാര്യയോട് നിലവിലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല. പിറ്റേദിവസം ഭാര്യയുടെ വിലാസം തേടി വീണ്ടും ഭാര്യാമാതാവിന്റെ വീട്ടിലെത്തി. എന്നാല്‍ വിലാസം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെയാണ് ഭാര്യാമാതാവിനെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്.