Kuwait Fire; Dead Indian identified through DNA test; The body will be sent home soon
മംഗഫ്: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ജീവനക്കാരിൽ തിരിച്ചറിയാതിരുന്ന ഒരു മൃതദേഹം ബീഹാർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) യുടേതാണ്
മൃതദേഹം. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഡിഎൻഎ പരിശോധനയുടെ നടപടികൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എൻബിടിസി അധികൃതർ കുവൈറ്റിലെത്തിച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി എൻബിടിസിയിൽ ജീവനക്കാരനായിരുന്നു കലുക്ക. നിലവിൽ എൻബിടിസി ഹൈവേ സെൻറ്ററിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്കയക്കുമെന്ന് എൻബിടിസി എച്ച് ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്‌നയിലേക്ക് മൃതദേഹം എത്തിക്കും. കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ മൃതദേഹത്തെ അനുഗമിക്കും. ഇതിനുളള സൗകര്യങ്ങളും ഏർപ്പെടുത്തിയതായി എൻബിടിസി അറിയിച്ചു.
കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…
ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…