Killing of Kaliyikawila Quarry Owner; One more person in custody; It is stated that the main accused took Ambili in the car
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. പ്രതികളിലൊരാളായ സർജിക്കൽ ഷോപ്പ് ഉടമ സുനിലിന്‍റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പോലീസിന്റെ പിടിയിലായത്. മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടു വിട്ടത് താനും സുനിലുമാണെന്ന് പ്രദീപ് ചന്ദ്രൻ പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച സർജിക്കൽ ബ്ലെയിഡ് മറ്റൊരു ഷോപ്പിൽ നിന്നും വരുത്തിക്കൊടുത്തതാണെന്നും പ്രദീപ് ചന്ദ്രൻ മൊഴി നൽകി.
നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി.അതേസമയം ദീപു കൊലക്കേസിലെ പ്രതി അമ്പിളിയെന്ന ഷാജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
പണം തട്ടാനായി ദീപുവിനെ അപായപ്പെടുത്താൻ സർജിക്കിക്കൽ ഷോപ്പ് ഉടമ സുനിലുമായി ഗുഡാലോചന നടത്തിയെന്നാണ് അമ്പിളി പോലീസിനോട് പറഞ്ഞത്. ദീപുവിനെ മയക്കാൻ ഉപയോഗിച്ച ക്ലോഫോം കുപ്പി യാത്രക്കിടെ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി പാപ്പനംകോട് വലിച്ചെറിഞ്ഞുവെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെ വാങ്ങിയതിൽ ദുരൂഹത ബാക്കി നിൽക്കുകയാണ്. ഗൂഡാലോചന വ്യക്തമാകാൻ അമ്പിളിയുടെ സുഹ്യത്ത് സുനിലിനെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പോലീസ്.
ഷാർജ: യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി…
രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ' ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
ഞങ്ങൾ തോറ്റെന്ന് ആരെങ്കിലും ഇവരെയൊന്ന് പറഞ്ഞു മനസിലാക്കുമോ ? വെട്ടിലായി കോൺഗ്രസ് !
ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രം തകർത്ത് പ്രകോപനമുണ്ടാക്കാൻ ജിഹാദികളുടെ ശ്രമം. റെയ്‌സി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ധർമ്മരിയിലെ ശിവക്ഷേത്രത്തിന്…
പ്രബുത്ത മലയാളികൾ ചമ്പൂർണ്ണ ചാച്ചരത ! മീരാനന്ദന്റെ വിവാഹ ചിത്രങ്ങൾക്ക് മലയാളികളുടെ കമന്റ് കാണണം
ഗ്രേറ്റര്‍ നോയിഡ : വൈറലാകാനും തന്റെ യൂ ട്യൂബ് ചാനലിന്റെ റീച്ച് കൂട്ടാനുമായി മൊബൈല്‍ ടവറില്‍ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ…