മലപ്പുറം ജില്ലയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച് പ്രതിഷേധ പരിപാടിയിലെ മുഖ്യാതിഥിയായാണ് അയ്ഷ റെന്ന എത്തിയത്. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെ നടത്തിയ ബഹുജന റാലിയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അയിഷ റെന്ന. ഈ സമയത്ത് കോഴിക്കോട് പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ആക്രമികളെ അറസ്റ്റു ചെയ്ത വിഷയത്തില്‍ തന്റെ പ്രസംഗത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അയ്ഷ റെന്ന വിമര്‍ശനം ഉന്നയിച്ചതാണ് സഖാക്കളെ അസഹിഷ്ണുക്കളാക്കിയത്.
ആള്‍ക്കൂട്ടത്തിനിടയില്‍ അയ്ഷറെന്നയെക്കൊണ്ട് സഖാക്കള്‍ മാപ്പുപറയിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായത്.
ഇംഗ്ലീഷിൽ സംസാരിക്കുന്ന ആയിഷയോട് മലയാളത്തിൽ പറഞ്ഞാൽ മതിയെന്നും , സ്വന്തം അഭിപ്രായം അങ്ങ് വീട്ടിൽ പറഞ്ഞാൽ മതിയെന്നുമാണ് സഖാക്കൾ പ്രതികരിച്ചത് .
ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകയായ അയ്ഷറെന്ന ജാമിയ മില്ലിയ കോളേജിലെ പ്രതിഷേധത്തിനിടെ കലാപകാരികള്‍ക്ക് വേണ്ടി ഡല്‍ഹി പോലീസിനെതിരെല തട്ടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഡല്‍ഹി പോലിസിനെതിര പ്രതിഷേധിച്ച് അയ്ഷറെന്ന ഇന്നുവൈകുന്നേരം വരെ സഖാക്കള്‍ക്ക്് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവരുടെ ‘ ഐക്കണ്‍ ‘ എന്നായിരുന്നു സമൂഹം തെറ്റിദ്ധരിച്ചത്. അത്രയ്ക്ക് കൊട്ടിഘോഷിച്ചായിരുന്നു അയ്ഷറെന്നയെ മൗദൂദികളും സഖാക്കളും കൊണ്ടു നടന്നതും.
എന്നാല്‍ കേരളാ മുഖ്യമന്ത്രിയ്‌ക്കെതിരെ ചെറിയ രീതിയില്‍ ഒരു പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ സഖാക്കള്‍ തനിനിറം വ്യക്തമാക്കി അയ്ഷ റെന്നയെ പരസ്യമായി മാപ്പുപറയിക്കുകയായിരുന്നു