തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട . ആന്ധ്രയില്‍ നിന്നും രണ്ട് വാഹനങ്ങളില്‍ കൊണ്ടുവന്ന 200 കിലോ കഞ്ചാവ് ബാലരാമപുരത്ത് വച്ച് എക്‌സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ബാലരാമപുരത്ത് വച്ചാണ് രണ്ട് ഇന്നോവ കാറിൽ കൊണ്ടുവന്ന 203 kg കഞ്ചാവ് പിടികൂടിയത്. മെഡിക്കൽ കോളേജ് സ്വദേശി ജോമിത് (38) വഞ്ചിയൂർ സ്വദേശി സുരേഷ്‌കുമാർ (32) എന്നിവർ ആണ് പിടിയിൽ ആയത്.
എക്സൈസ് സംഘം അതിസാഹസികമായി ആണ് രണ്ടു കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികൾ ആയ ഗഞ്ചാവ് കടത്തുകാരെ പിടികൂടിയത്.എക്സൈസ് വാഹനങ്ങൾ ഇടിച്ചു തകർത്തു രക്ഷപെട്ട ഒരു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ആണ് പിടികൂടാൻ സാധിച്ചത്. ആന്ധ്രായിൽ നിന്ന് വൻതോതിൽ ഗഞ്ചാവ് കൊണ്ട് വന്നു തിരുവനന്തപുരത്തു വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികൾ ആണ് ഇവർ. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് കഞ്ചാവ് കണ്ടു പിടിച്ചത്.