കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന കേസിലെ മുഖ്യ സൂത്രധാരൻ സുനിൽകുമാർ പിടിയിൽ. സുനിൽ കുമാർ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘമാണ് സുനിൽ കുമാറിനെ പിടികൂടിയത്.
മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങൾ നൽകിയത് സുനിൽ കുമാറാണെന്ന് കണ്ടെത്തിയിരുന്നു. സജികുമാറിന്റെ സുഹൃത്താണ് സുനിൽ കുമാർ. ജൂൺ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി ഉടമയായ എസ്.ദീപു(46)വിനെ കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടാതെ, ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടയും നിരവധി ക്രിമിനൽകേസുകളിൽ പ്രതിയുമായ സജികുമാർ എന്ന അമ്പിളി പിടിയിലാകുന്നത്. ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് അമ്പിളി മൊഴി നൽകിയിരുന്നു. സുനിൽ കുമാറാണ് ക്ലോറോഫോം നൽകിയതെന്ന് അമ്പിളി മൊഴി നൽകിയത്. ദീപുവിൽനിന്ന് കവർന്ന പണത്തിൽ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.
മാന്നാറിലെ ശ്രീകല കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന നിർണായക സാക്ഷി മൊഴി…
ശമ്പളവും പെൻഷനും നൽകാനാകാതെ കുഴങ്ങി സംസ്ഥാന സർക്കാർ ! സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ I LDF #ldf #cpim…
ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് |mohanlal
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ എല്ലാ വർഷവും നൽകിവരാറുള്ള ശ്രീകുമാരൻ തമ്പി പുരസ്‌കാരം ഇക്കൊല്ലം നടൻ മോഹൻലാലിന്. ഒരു ലക്ഷം രൂപയും…
ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ച സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്…