പതിനെട്ടുകാരി പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ച സംഭവത്തിലെ വിവരങ്ങൾ പുറത്ത്. പെൺകുട്ടി നിർബന്ധിത മതപരിവർത്തനം എതിർത്തതിനെ തുടർന്നായിരുന്നു പ്രതി പെൺകുട്ടിയെ വെടിവെച്ച് കൊന്നെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ആഴ്ചയിലായിരുന്നു സുക്കൂര്‍ സ്വദേശിനിയായ പൂജാ കുമാരി കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ മരണത്തിൽ പ്രദേശവാസിയായ വാഹിദ് ബക്‌സ് ലഷ്ഹറിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മതപരിവര്‍ത്തനം എതിര്‍ത്തതാണ് കൊലയിലേക്ക് നയിച്ചതെന്ന് കാര്യം അറിയുന്നത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ലഷ്ഹറി പിന്നീട് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും മാതാപിതാക്കള്‍ സമ്മതിക്കാനായി മതം മാറണമെന്നും ആവശ്യപ്പെടുകയും ചെയ്തു . എന്നാല്‍ മതം മാറാന്‍ സമ്മതമല്ലെന്നും, ഇനി തന്നെ കാണരുതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
തുടര്‍ന്ന് നിരവധി തവണ പെണ്‍കുട്ടിയെ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ലഷ്ഹറി നിർബന്ധിച്ചിരുന്നെ ങ്കിലും പെൺകുട്ടി വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ലഷ്ഹറി സുഹൃത്തുക്കളുമായി എത്തി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതും പെണ്‍കുട്ടി ശക്തമായി ചെറുത്തു. ഇതോടെയാണ് ലഷ്ഹറി പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നത്.