തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചതെന്ന കേസിൽ ട്വിസ്റ്റ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ അത് സത്യമല്ലെന്ന്
സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സംഭവ സമയത്ത് മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുത്തച്ഛനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛൻ നിപരാധിയാണെന്ന് തെളിഞ്ഞത്. പിന്നാലെ മുത്തച്ഛനെ പോലീസ് വിട്ടയച്ചു. അമ്മൂമ്മയുടെ കൈയിൽ നിന്ന് ചായപ്പാത്രം തെന്നി വീണാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് വിവരം. കുട്ടി വസ്ത്രത്തിൽ പിടിച്ചുവലിച്ചതോടെ പാത്രം തെന്നിവീണു. ഇക്കാര്യം അമ്മൂമ്മ സമ്മതിച്ചിട്ടുണ്ട്. ഈ സമയം മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നു.
ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച (2024 ജൂലൈ 6) നടക്കും. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ…
രണ്ടും കല്പിച്ച് ബിജെപി ; കേരളം അടുത്ത ത്രിപുരയാകാൻ ഇനി കുറച്ചു നാളുകൾ മാത്രം
മേയറെ ബലിയാടാക്കി പിണറായിയും കൂട്ടരും രക്ഷപ്പെടുന്നുവോ?
കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും അട്ടിമറി സാധ്യത ! ബിജെപിയുടെ നീക്കങ്ങൾ ഇങ്ങനെ
വിരലിലെ വിസ്മയംകൊണ്ട് കണ്ണനെ പുനർജനിപ്പിക്കുന്ന അതുല്യ കലാകാരൻ
തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് മേൽപ്പാലത്തിൽനിന്ന് താഴ്ചയിലുള്ള സർവ്വീസ് റോഡിലേക്ക് തെറിച്ച് വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോവളം…