സിക്കന്ദർപൂർ: ഉത്തർപ്രദേശിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. ഹൃതിക സാഹ്നി എന്ന 16 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സയ്യിദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ കണ്മുന്നിൽ വച്ച് പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ സിക്കന്ദർപൂർ പ്രദേശത്തെ ലിൽക്കർ ഗ്രാമത്തിലാണ് സംഭവം.
അതേസമയം സയ്യിദ് അലിയുമായി റിതിക സാഹ്‌നിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രതി സയ്യിദ് അലി പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും എഎസ്പി അറിയിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെയും മാധ്യമങ്ങളും സാംസ്‌ക്കാരിക നായകരും മതേതര വാദികളും പ്രതികരിച്ചിട്ടേയില്ല.