ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി സാമ്പത്തിക ഇടപാട് നടത്തിയ വ്യപാരിയുടെ പക്കൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്.സഹൂർ അഹമ്മദ് ഷാ വത്താളിയുടെ പക്കിൽ നിന്നുമാണ് 1 കോടി 73 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്തത്. ഹവാലാ നിരോധന നിയമ പ്രകാരം സ്വത്തുക്കൾ പിടിച്ചെടുത്തത്. ലഷ്‌കർ ഇ തൊയ്ബ ഭീകരൻ സയീദുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുള്ളതായി തെളിഞ്ഞിരുന്നു.
ഹവാല നിരോധന നിയമ പ്രകാരം നടത്തിയ അന്വേഷണത്തിൽ ഹുറിയത്ത് നേതാക്കൾക്ക് പാക്കിസ്ഥാനിൽ നിന്നും ഹൈക്കമ്മീഷനിൽ നിന്നും ഫണ്ട് ലഭിച്ചതായി കണ്ടെത്തി. അഹമ്മദ് ഷാ യാണ് അതിനു പിന്നിൽ മധ്യസ്ഥനായി പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ ഇയാൾ ഹുറിയത് നേതാക്കളിലും, വിഘടന വാദികളിലും നിന്ന് പണം സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജൻസി ഇതിനു മുൻപും ഇയാളിൽ നിന്നും വസ്തുവകകൾ പിടിച്ചെടുത്തിരുന്നു. ഗുരുഗ്രാമിൽ നിന്നും 1.3 കോടി രൂപയും ജമ്മു കശ്മീരിൽ നിന്ന് 6.19 കോടി രൂപയും വിലമതിക്കുന്ന സ്വത്തുക്കളാണ് ഇയാളിൽ നിന്നും പിടിച്ചടുത്തത്.
ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…
യുഎസ്‌സിഐആർഎഫ് തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…
കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…