ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രക്ഷിതാക്കളെ കുറ്റപ്പെടുത്തി തെലങ്കാന ആഭ്യന്തരമന്ത്രിയുടെ വിവാദപരാമര്‍ശം. രക്ഷിതാക്കള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതുകൊണ്ടാണ് കുട്ടികള്‍ ചീത്തയാകുന്നതെന്നാണ് കൂട്ടബലാല്‍സംഗം സംബന്ധിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമൂദ് അലി അഭിപ്രായപ്പെട്ടത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നുണ്ട്.
കുട്ടികളെ സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. എല്ലാ രക്ഷിതാക്കളോടും തങ്ങളുടെ കുഞ്ഞുങ്ങളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി മുഹമ്മൂദ് അലി അഭ്യര്‍ഥിക്കുകയും ചെയ്തു. കുട്ടികള്‍ തോന്നിതുപോലെ അലഞ്ഞു നടന്നാല്‍ അവരെ നിയന്ത്രിക്കാന്‍ പ്രയാസമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെയ് 28നാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ പതിനേഴുകാരിയായ പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഭരണകക്ഷി എംഎല്‍എയുടെ മകനുള്‍പ്പെട്ട കൂട്ടബലാല്‍സംഗത്തില്‍ കേസില്‍ അറസ്റ്റിലായ ആറുപേരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…
ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…
ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|