ദില്ലി: കള്ളപ്പണം പ്രതിരോധിക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും പുതിയ വഴിയുമായി കേന്ദ്രസർക്കാർ. ഇതിന്‍റെ ഭാഗമായി ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന്മേൽ നികുതി ഏര്‍പ്പെടുത്തും. ഒരു ദേശീയ മാധ്യമമാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.
പത്ത് ലക്ഷത്തിനുമുകളിലുള്ള തുക പണമായി പിൻവലിക്കുമ്പോൾ മാത്രമായിരിക്കും ഈ നികുതി ബദ്ധമാകുക. ഡിജിറ്റൽ ഇടപാടിൽ ഈ നികുതി ബാധകമല്ല. കള്ളപ്പണം കുറയ്ക്കാനും നോട്ട് ഉപഭോഗം കുറച്ച് ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി. ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.
വന്‍തുക പിന്‍വലിക്കുമ്പോള്‍ ആധാര്‍ നിർബന്ധമാക്കാനുള്ള തീരുമാനവും പരിഗണനയിലുണ്ട്. വ്യക്തികളുടെ നികുതി റിട്ടേണുകള്‍ ഇതുമായി താരതമ്യം ചെയ്യുന്നതിനാണിത്. 50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇപ്പോള്‍തന്നെ പാന്‍ നിര്‍ബന്ധമാണ്.
ഒന്നാം മോഡി സർക്കാരിന്‍റെ കാലത്താണ് ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും നോട്ട് രഹിത സാമ്പത് വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഡിജിറ്റൽ ഇന്ത്യയുടെ ചുവടുപിടിച്ച് കഴിഞ്ഞ വാരം ഡിജിറ്റല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് എടുത്തുകളഞ്ഞിരുന്നു.
ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…
ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…
ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|