ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
വിസി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസിലറുടെയും നോമിനികളാണുളളത്. നോമിനികളെ നൽകാത്തതിനാൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല.
ആറ് തവണ കേരളാ സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നെങ്കിലും സർവകലാശാല പ്രതിനിധികളെ നൽകിയില്ലെന്നും അതിനാൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
“ആറ് തവണ കേരളാ സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നൽകരുതെന്നാണ് സർവകലാശാലയ്ക്ക് സർക്കാർ നൽകിയ നിർദ്ദേശം. മാദ്ധ്യമങ്ങൾ തന്നെ ഇത് റിപോർട്ട് ചെയ്തതതുമാണ്. സിൻഡിക്കറ്റുകൾക്ക് കോടതിയിൽ പോകാനുള്ള അവകാശം ഉണ്ട്. ചാൻസിലർക്ക് സേർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ട്. മന്ത്രി തന്നെയാണ് കേരളാ സർവകലാശാല സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയത്”- ഗവർണർ പറഞ്ഞു.
സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട് പോകുകയാണ്. കേരള, എം ജി, ഫിഷറീസ്, അഗ്രികൾച്ചർ, കെ ടി യു, മലയാളം സർവ്വകലാശാലകളിലേക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ' ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
ഞങ്ങൾ തോറ്റെന്ന് ആരെങ്കിലും ഇവരെയൊന്ന് പറഞ്ഞു മനസിലാക്കുമോ ? വെട്ടിലായി കോൺഗ്രസ് !
ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രം തകർത്ത് പ്രകോപനമുണ്ടാക്കാൻ ജിഹാദികളുടെ ശ്രമം. റെയ്‌സി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ധർമ്മരിയിലെ ശിവക്ഷേത്രത്തിന്…
പ്രബുത്ത മലയാളികൾ ചമ്പൂർണ്ണ ചാച്ചരത ! മീരാനന്ദന്റെ വിവാഹ ചിത്രങ്ങൾക്ക് മലയാളികളുടെ കമന്റ് കാണണം
ഗ്രേറ്റര്‍ നോയിഡ : വൈറലാകാനും തന്റെ യൂ ട്യൂബ് ചാനലിന്റെ റീച്ച് കൂട്ടാനുമായി മൊബൈല്‍ ടവറില്‍ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ…
മലപ്പുറം : ഇന്നലെ അർദ്ധരാത്രിക്ക് ശേഷം നിലവിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം…