Saturday, April 20, 2024
spot_img

നമുക്ക് അഭിമാനിക്കാം.. കോവിഡ് അതിതീവ്രപരിചരണത്തിന് മുതൽക്കൂട്ടായി മലയാളി എഞ്ചിനീയർ ചെയ്തത് എന്താണെന്നറിയാമോ?

കോവിഡ് മഹാമാരി ഈ ലോകത്തെ പിടിച്ചുലച്ചിരിക്കുന്ന വേളയിൽ നമ്മളോരോരുത്തരും നമ്മളാൽ ആവും വിധം ഈ മഹാവിപത്തിനെ ചെറുത്തു നിൽക്കാൻ കൈകോർക്കണം എന്നുള്ളതാണ് ധർമ്മം.വിവിധ മേഖലയിൽ ഉള്ളവർ അവരവരുടെ നൈപുണ്യം നിസ്വാർത്ഥമായി പങ്കിട്ടുകൊണ്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട വേളയാണിത്. അത്തരത്തിലുള്ള ഒരുദ്യമത്തിനാണ് നെതർലാണ്ടിൽ ജീവിക്കുന്ന മലയാളിയായ സാങ്കേതികവിദഗ്ദ്ധൻ ശരത് ശ്രീകണ്ഠനും കൂട്ടരും പങ്കാളികൾ ആയത്.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളിൽ ഭൂരിഭാഗവും അതി തീവ്രപരിചരണവിഭാഗത്തിലാണ്കൃ എത്തിപ്പെടുന്നത് കൃതൃമമായി രോഗിയുടെ ശ്വാസനിശ്വാസത്തെ നിയന്ത്രിക്കുക എന്നുള്ളതാണ് അതിതീവ്ര പരിചരണത്തിലെ ഏറ്റവും സുപ്രധാന കർമ്മം. വെന്റിലേറ്റർന്റെ സഹായത്തോടെ ഒരാളുടെ ശ്വാസസനിശ്വാസം നിയന്ത്രിക്കുന്നത് ഒരു സങ്കീർണ്ണമായ പ്രക്രിയ ആണ്.. വെന്റിലേറ്ററുകളുടെ എണ്ണവും, നിലവാരവും ഒക്കെ ഓരോ രാജ്യത്തെയും കോവിഡ് മരണനിരക്കിനെ നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. വെന്റിലേറ്ററുകളുടെ ലഭ്യത കുറവുള്ള സ്പെയിൻ, ഇറ്റലി മുതലായ രാജ്യങ്ങളിലെ കോവിഡ് മരണനിരക്ക് മഹാമാരിയുടെ ആദ്യകാലങ്ങളിൽ അനിയന്ത്രിതമായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളും വെന്റിലേറ്ററിന്റെ ലഭ്യതക്കായി ജർമ്മനിയിലേക്ക് രോഗികളെ വിമാന മാർഗ്ഗം കൊണ്ടുപോകുന്ന സ്ഥിതി വരെ വന്നു. ഈ വേളയിൽ ആണ് നെതർലാണ്ടിലെ Radboud university medical സെന്റർ ലെ രണ്ടു ഡോക്ടർമാർ ( Jessica Workum and Pim de Ruijter) ലോകത്തെ എല്ലാ തീവ്രപരിചരണ വിഭാഗത്തിലെയും വെന്റിലേറ്റർ പ്രവത്തനത്തെ എളുപ്പമാക്കുന്നതിനു ഒരു സൗജന്യ വെബ് അപ്ലിക്കേഷൻ വികസിപ്പിക്കാൻ ആലോചിക്കുന്നത്. ഒരു രോഗിക്കു വെന്റിലേറ്റർ വഴി കൃത്രിമശ്വാസോഛാസം നൽകുന്നതിനു ലോകത്ത് ഒരുപാടു സൂത്രവാക്യങ്ങളും, മാർഗ്ഗനിർദേശരേഖകളും ഒക്കെ ലഭ്യമാണ്.

ഒരു അതിതീവ്ര പരിചരണ യൂണിറ്റിൽ പ്രത്യേകിച്ചും സമ്മർദ്ദപൂർണ്ണമായ കോവിഡ് സാഹചര്യത്തിൽ, ഈ സൂത്രവാക്യങ്ങളും,മാർഗനിർദേശങ്ങളും ഒക്കെ നോക്കി ഓരോ രോഗിക്കും ആവശ്യമായ രീതിയിൽ കൃത്രിമശ്വാസോഛാസം നിയന്ത്രിക്കുന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. ഈ ദൗത്യത്തെ ലളിതവൽക്കരിക്കുന്നതിനാണ് വെന്റിൽകാൽക് (VentIcalc) എന്ന ഒരു സൗജന്യ വെബ് അപ്ലിക്കേഷൻ ഇവർ വികസിപ്പിച്ചത്. ഇത് ഒരു Respiratory Mechanics app ആണ് (https://app.venticalc.com).
ഏതൊരു കമ്പ്യൂട്ടറിൽ നിന്നും, മൊബൈൽ ഫോണിൽ നിന്നും, ടാബ്‌ലെറ്റിൽ നിന്നും ഈ അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ICU വിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ എളുപ്പമായി സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തി ഫലങ്ങൾ പരസ്പരം ഈ മെയിൽ വഴിയോ മറ്റും ആയാസരഹിതമായി പങ്കിടാൻ ആവും. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് രോഗിയുടെ കിടക്കയ്ക്ക് അരികിൽ വെച്ചുതന്നെ ആരോഗ്യപ്രവർത്തകർക്ക്, കൃത്രിമശ്വാസോഛാസ നിയന്ത്രണത്തിനു ഉപകാരപ്രദമായ Respiratory compliance, വെന്റിലേറ്റർ പ്രവർത്തിക്കുന്നതിനു ആവശ്യമായ മെക്കാനിക്കൽ പവർ, ഡ്രൈവിംഗ് പ്രഷർ മുതലായവ ക്രമീകരിക്കുന്നതിനു വെന്റിലാക് സഹായിക്കുന്നു.
വെന്റിൽകാൽക് വികസിപ്പിക്കുന്നത് Radboud university medical സെന്റർലെ ആരോഗ്യപ്രവർത്തകരും നെതര്ലാണ്ടിലെ ഒരു പുത്തൻ സംരംഭമായ Webbit21 എന്ന കമ്പനിയുമായി ചേർന്നാണ്. രണ്ടു വ്യത്യസ്ത മേഖലയിൽ പ്രാവീണ്യം ഉള്ള പ്രവർത്തകർ കൈകോർത്തപ്പോൾ കൃത്രിമശ്വാസോഛാസനിയന്ത്രണം കൂടുതൽ എളുപ്പമായി. Webbit21എന്ന സംരംഭത്തിന്റെ അമരക്കാരിൽ ഒരുവനായ മലയാളി ശ്രീ. ശരത് ശ്രീകണ്ഠനാണ് അപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനുവേണ്ടി തികച്ചു നിസ്വാർത്ഥമായി സ്വന്തം സമയം ചിലവഴിച്ചത്.

ശരത് ശ്രീകണ്ഠൻ കേരളത്തിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം നെതെർലാൻഡ്സിലെ പ്രമുഖ സാങ്കേതിക സർവകലാശാലയായ Delft Technical University യിൽ നിന്നു എഞ്ചിനീറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി. അതിനു ശേഷമാണ് Webbit21 എന്ന സംരഭത്തിന് തുടക്കമിട്ടത്. വെന്റിൽകാൽക്ന് പിന്നിൽ സഹകരിച്ചവരെല്ലാം സുമനസ്സോടെ, സൗജന്യമായാണ് കൈകോർത്തത്. ഈ കോവിഡ് കാലഘട്ടത്തു തന്നാലായത് ചെയ്യുവാനുള്ള ഈ ചെറുപ്പക്കാരുടെ പരിശ്രമം ശ്ലാഘനീയമാണ്.

[Courtesy : Anish CK]

Related Articles

Latest Articles