മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇഡി ഹൈക്കോടതിയിൽ.മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്‍റെ സ്രോതസ് കണ്ടെത്തേണ്ടതുണ്ടെന്നും സിഎംആർഎല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി. സിഎംആർഎൽ കമ്പനി ജീവനക്കാരുടെ പരാതി അപക്വമാണെന്നും ഇഡി വ്യക്തമാക്കി
ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളുപ്പെടുത്താനാകില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. സിഎംആർഎല്ലിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി