പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ പോലീസ് പിടിയിൽ. പോത്താനിക്കാട് ഊരിക്കനാൽ വീട്ടിൽ അമൽ ശിവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിരയായ പെൺകുട്ടി ആശുപത്രിയിലെത്തി പ്രസവിച്ച കാര്യം ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതി അമലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോത്താനിക്കാട് പോലീസ് ആണ് പ്രതിയെ അറസറ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എൻ.പി. ശശി, എം.പി. എൽദോസ്, പി.എ. കുര്യാക്കോസ്, എസ്.സി.പി.ഒ ഗിരീഷ് കുമാർ, സി.പി.ഒ മാരായ ജീസൺ വർഗീസ്, റോബിൻ പി തോമസ്, എൻ.യു. ധയേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.