Tuesday, July 2, 2024
spot_img

ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാൻ ചോദിച്ചത് 300 രൂപ; കടയുടമയെ സഹോദരങ്ങള്‍ കാര്‍ ഇടിച്ച്‌ കൊലപ്പെടുത്തി

നോയിഡ: ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനായി കടയുടമ 300 രൂപ വാങ്ങി. അതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയെ സഹോദരങ്ങള്‍ കാര്‍ ഇടിച്ച്‌ കൊലപ്പെടുത്തി.

ഗ്രേറ്റര്‍ നോയിഡയിലെ ഇക്കോടെക് പ്രദേശത്ത് കട നടത്തിയിരുന്ന നിതിന്‍ ശര്‍മയുടെ മേല്‍ കാര്‍ ഓടിച്ച്‌ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗര്‍ബാര ഗ്രാമത്തിലെ നകുല്‍ സിങ്ങും സഹോദരന്‍ അരുണ്‍ സിങ്ങുമാണ് കൊലപാതകം നടത്തിയത്.

അരുണും നകുലും ജമ്മുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച ഇരുവരും ടിക്കറ്റ് റദ്ദാക്കാന്‍ കടയിലെത്തി. ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനായി നിതിന്‍ ഇരുവരില്‍നിന്നും 300 ഈടാക്കി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

ഇരുവരും തങ്ങളുടെ കാര്‍ നിതിന്‍റെ ദേഹത്തേക്ക് ഇടിച്ച്‌ കയറ്റുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. നിതിനെ കാര്‍ ഇടിച്ച്‌ വീഴ്ത്തിയ ശേഷം രണ്ടു മൂന്നുതവണ കാര്‍ പിറകോട്ടെടുത്ത് ദേഹത്തേക്ക് കയറ്റിയതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി ഗ്രേറ്റര്‍ നോയി അഡീഷനല്‍ ഡെപ്യൂട്ടി കമീഷണര്‍ വിശാല്‍ പാണ്ഡെ അറിയിച്ചു.

Related Articles

Latest Articles