തൃശ്ശൂർ: ആദായ നികുതിവകുപ്പും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും കടുത്ത നിലപാട് എടുത്തതോടെ തൃശ്ശൂര്‍ ജില്ലയിലെ സിപിഎം സാമ്പത്തിക പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഏപ്രിൽ രണ്ടിന് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഒരുകോടി രൂപ പണമായി പിൻവലിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ രണ്ടു ബാങ്കുകളിലെ ഏഴ് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പോഷകസംഘടനകളിൽനിന്ന് സാമ്പത്തിക സഹായം തേടാൻ പാർട്ടി തീരുമാനിച്ചെന്നാണ് സൂചന. ശനിയാഴ്ച ചേർന്ന അവൈലബിൾ ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം. അതിനുപുറമേ, സംസ്ഥാന ഘടകവുമായി ആലോചിച്ച് ഇഡിക്കും ആദായനികുതി വകുപ്പിനുമെതിരേ കോടതിയെ സമീപിക്കാനും തീരുമാനമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സൂറത്ത്∙ ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണ് .15 പേർക്ക് പരുക്ക് . സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം…
കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട്…
ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സജി ചെറിയാന് സദസിൽ നിന്നും കൂവൽ. മന്ത്രി രോഷം കൊണ്ടപ്പോൾ സംഘാടകർ കൂവിയ ആളെ…
വിമർശിക്കാനും പ്രതികരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് KUWJ യെ ഓർമിപ്പിച്ച് കെ സുരേന്ദ്രൻ