പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രമോദയ് ഖാഖയെയും ഭാര്യയെയും ദില്ലി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ അടുത്ത വാദം അടുത്തമാസം 6 നാണ്. അന്ന് വാദം കേൾക്കുമ്പോൾ, 2005 നവംബറിൽ താൻ വാസക്ടമി നടത്തിയെന്ന പ്രതിയുടെ വാദത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്.
പീഡനം മൂടി വയ്ക്കാനായി പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് ഗുളിക നൽകിയതിനാണ് പ്രമോദയ് ഖാഖയുടെ ഭാര്യ സീമാ റാണിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിൽ കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി നിരവധി തവണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള അഞ്ചു മാസത്തോളം പ്രതി തുടർച്ചയായി കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പിതാവ് മരിച്ചശേഷം പ്രതി പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. രക്ഷകർതൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോൾ സീമ ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി.ഇതോടെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച് വരുത്തുകയും പിന്നീട് ഇവർക്കൊപ്പം പറഞ്ഞയക്കുകയുമായിരുന്നു. പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടർന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഓഗസ്റ്റ് 13ന് തന്നെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത് . പോക്‌സോ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്‌തെങ്കിലും എട്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. നിലവിൽ മജിസ്‌ട്രേറ്റിനു മൊഴി നൽകാനാകാത്ത അവസ്ഥയിലാണ് പെൺകുട്ടിയെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. പെൺകുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ മൊഴിയെടുക്കാനാണ് പൊലീസിന്റെ പദ്ധതി. ഖാഖയുടെ അറസ്റ്റ് വൈകിയതോടെ ഇയാളുടെ അറസ്റ്റ് വർഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിന് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു.
ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…
ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…
ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|