തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ശനീശ്വര വിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ ജൂൺ 21 , 22 തിയ്യതികളിൽ നടക്കും. ഒറ്റക്കല്ലിൽ തീർത്ത പതിനഞ്ചര അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്.
2024 ജൂൺ 21 ന് ആരംഭിക്കുന്ന ചടങ്ങുകൾ 22 ന് പൗർണ്ണമി നാളിൽ രാവിലെ 10.30 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠയോട് കൂടി പൂർത്തിയാകും.
ലോക പ്രശസ്ത ശനീശ്വര ക്ഷേത്രമായ മഹാരാഷ്ട്രയിലെ ശ്രീ ശനി ശിഖ്നാപൂർ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻമാരായ സഞ്ജയ് പത്മാകർ ജോഷി, സന്ദീപ് ശിവാജി മുല്യ ,വിശ്വനാഥ് ബ്രഹ്മചാരി
തുടങ്ങി പ്രമുഖ ആചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും
ഈശ്വരന്‍മാരുടേയും ഈശ്വരനായ ശനീശ്വരന്റെ വാഹനമായ കാക്കയുടെ വിഗ്രഹവും ശനീശ്വര വിഗ്രഹത്തിനോപ്പം പ്രാണപ്രതിഷ്ഠ നടത്തും. അഞ്ചടി ഉയരവും പന്ത്രണ്ട് അടി നീളവുമുള്ള കാക്കയുടെ വിഗ്രഹമാണ് പൗർണ്ണമിക്കാവിലേത്. ഇതോടെ കാക്കയുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമായി പൗർണ്ണമിക്കാവ് മാറും.